ദൈനംദിന ദൈവവചനങ്ങള്‍: ദൈവത്തിന്‍റെ പ്രത്യക്ഷതയും പ്രവർത്തനവും | ഉദ്ധരണി 70

16 11 2020

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി പ്രതീക്ഷാപൂർവം ദാഹിച്ചഭിലഷിച്ചിരുന്നവരുടെയിടയിൽ, സാക്ഷാത്‌ രൂപത്തിൽ ഒരു വെണ്മേഘത്തിന്മേൽ സവാരിചെയ്‌തുകൊണ്ട് ഇറങ്ങിവരുന്ന രക്ഷകൻ യേശുവിനെ ദർശിക്കാൻ മനുഷ്യൻ ആഗ്രഹിച്ചിരിക്കുന്നു. അതോടൊപ്പം, രക്ഷകൻ തിരിച്ചുവന്ന് അവരോട് ഐക്യപ്പെടണമെന്നും മനുഷ്യൻ ആഗ്രഹിച്ചു; അതായത്, സഹസ്രാബ്ദങ്ങളോളം ജനങ്ങളിൽനിന്ന് വേർപെട്ടിരുന്ന രക്ഷകനായ യേശു പ്രത്യാഗമനം ചെയ്യാനും യെഹൂദന്മാരുടെ ഇടയിൽ ചെയ്ത രക്ഷാകരകർമ്മം വീണ്ടും പ്രവർത്തിക്കാനും മനുഷ്യനോട് കാരുണ്യവാനായും സ്നേഹവായ്‌പോടെയും വർത്തിക്കാനും മനുഷ്യന്‍റെ പാപങ്ങൾ പൊറുക്കാനും സ്വയം വഹിക്കാനും അവന്‍റെ എല്ലാ അതിക്രമങ്ങളെയും ഏറ്റെടുത്തുകൊണ്ട് അവനെ പാപത്തിൽനിന്ന് മോചിപ്പിക്കാനും അവൻ ആഗ്രഹിച്ചു. രക്ഷകനായ യേശു ഇപ്പോഴും മുമ്പുള്ളതുപോലെ ആയിരിക്കുവാനാണ് മനുഷ്യൻ ആഗ്രഹിക്കുന്നത്—ഒരിക്കലും മനുഷ്യനെപ്രതി കോപിഷ്ഠനാകാതെ, അവനെ ശാസിക്കാതെ, അവന്‍റെ പാപങ്ങളെല്ലാം ഏറ്റെടുത്തു ക്ഷമിച്ച്, വേണ്ടിവന്നാൽ, മുമ്പത്തെപ്പോലെ കുരിശിൽ മരിക്കുന്ന സ്നേഹവാപിയും കരുണാമയനും ആരാധ്യനുമായ ഒരു രക്ഷകൻ. യേശു വേർപിരിഞ്ഞതിനുശേഷം, അവനെ പിൻചെന്ന ശിഷ്യന്മാരും അവന്‍റെ നാമത്തിൽ രക്ഷിക്കപ്പെട്ട എല്ലാ വിശുദ്ധരും അവനുവേണ്ടി ത്രസിച്ചുകൊണ്ട് അവനെ പ്രതീക്ഷിച്ചിരുന്നു. കൃപായുഗത്തിൽ യേശുക്രിസ്തുവിന്‍റെ കൃപയാൽ രക്ഷിക്കപ്പെട്ടവരെല്ലാം അവസാന സമയത്ത് രക്ഷകനായ യേശു ഒരു വെണ്മേഘത്തിന്മേൽ ഇറങ്ങിവന്ന് എല്ലാ ജനതകളുടെയും സമക്ഷം പ്രത്യക്ഷപ്പെടുന്ന ആ മഹോല്ലാസ ദിനത്തിനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു. രക്ഷകനായ യേശുവിന്‍റെ നാമത്തിൽ ഇന്ന് വിശ്വസിക്കുന്ന എല്ലാവരുടെയും പൊതുവായ ആഗ്രഹവും ഇതുതന്നെയാണുതാനും. രക്ഷകനായ യേശുവിന്‍റെ രക്ഷാപ്രവൃത്തിയെക്കുറിച്ച് ഈ പ്രപഞ്ചത്തിൽ അറിയുന്നവരെല്ലാം യേശുക്രിസ്തു പൊടുന്നനെ പ്രത്യക്ഷപ്പെട്ട് അവൻ ഭൂമിയിലായിരുന്നപ്പോൾ പ്രവചിച്ചത് പൂർത്തീകരിക്കണമെന്ന് തീക്ഷ്ണമായി ആഗ്രഹിക്കുന്നു: “ഞാൻ പോയതുപോലെ തന്നെ മടങ്ങി വരും.” മനുഷ്യന്‍റെ വിശ്വാസം ഇപ്രകാരമാണ്: കുരിശുമരണത്തിനും പുനരുത്ഥാനത്തിനും ശേഷം, അത്യുന്നതന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനാകാൻ യേശു ഒരു വെണ്മേഘത്തിന്മേൽ സ്വർഗത്തിലേക്ക് തിരിച്ചുപോയി. അപ്രകാരം തന്നെ, ഒരു വെണ്മേഘത്തിന്മേൽ (ഈ മേഘം യേശു സ്വർഗത്തിലേക്കെഴുന്നള്ളിയപ്പോൾ സവാരിചെയ്ത മേഘത്തെ സൂചിപ്പിക്കുന്നു) യേശു വീണ്ടും, സഹസ്രാബ്ദങ്ങളോളം അത്യാകാംക്ഷയോടെ തന്നെ കാത്തിരുന്നവരുടെ ഇടയിലേക്ക് ഇറങ്ങിവരും. അവൻ യെഹൂദന്മാരുടെ രൂപത്തിൽ വരുകയും അവരുടെ രീതിയിൽ വസ്ത്രം ധരിക്കുകയും ചെയ്യും. മനുഷ്യർക്ക് പ്രത്യക്ഷപ്പെട്ടതിനുശേഷം അവൻ അവരുടെമേൽ അന്നം വർഷിക്കുകയും അവർക്കുവേണ്ടി ജീവജലം പ്രവഹിക്കാൻ ഇടയാക്കുകയും ചെയ്യും; കൃപയാലും സ്നേഹത്താലും പൂരിതനായി, സത്യമായും വ്യക്തമായും അവൻ മനുഷ്യരുടെ ഇടയിൽ വസിക്കും. ഇത്തരം ധാരണകളിലാണ് ജനം വിശ്വസിക്കുന്നത്. എന്നാൽ രക്ഷകനായ യേശു ഇങ്ങനെയല്ല ചെയ്തത്; മനുഷ്യൻ വിഭാവനം ചെയ്തതിനു വിപരീതമായിട്ടാണ് യേശു പ്രവർത്തിച്ചത്. അവന്‍റെ പുനരാഗമനത്തിനുവേണ്ടി ആഗ്രഹിച്ചിരുന്നവരുടെ ഇടയിലേക്കല്ല അവൻ വന്നത്. വെണ്മേഘത്തിന്മേൽ സവാരിചെയ്യവേ അവൻ എല്ലാ ജനങ്ങൾക്കും പ്രത്യക്ഷപ്പെട്ടില്ല. അവൻ വന്നുകഴിഞ്ഞിരിക്കുന്നു, പക്ഷേ മനുഷ്യൻ അവനെ അറിയുന്നില്ല; അവനെപ്പറ്റി അജ്ഞനായിത്തന്നെയിരിക്കുന്നു. മനുഷ്യർ അവനെ അലക്ഷ്യമായി കാത്തിരിക്കുകമാത്രം ചെയ്യുന്നു, എന്നാൽ അവൻ “വെണ്മേഘ”ത്തിന്മേൽ (അവന്‍റെ ആത്മാവും അവന്‍റെ വചനങ്ങളും അവന്‍റെ സ്വഭാവമൊക്കെയും അവനായിരിക്കുന്ന സർവസ്വവുമായ മേഘം) ഇറങ്ങിവന്നുവെന്നും, ഇപ്പോൾ അവൻ അന്ത്യനാളുകളിൽ താൻ സ്വരൂപിക്കുന്ന ജേതാക്കളുടെ സംഘത്തിന്‍റെ മദ്ധ്യേ ഉണ്ടെന്നും അവർ അറിയുന്നില്ല. മനുഷ്യൻ ഇക്കാര്യവും അറിയുന്നില്ല: പരിശുദ്ധ രക്ഷകനായ യേശുവിന് മനുഷ്യനെപ്രതി അതീവ വാത്സല്യവും സ്നേഹവുമുണ്ടെന്നിരിക്കിലും, മാലിന്യവും അശുദ്ധാത്മാക്കളും നിറഞ്ഞ “ആരാധനാലയങ്ങളിൽ” പ്രവർത്തിക്കാൻ അവന് എങ്ങനെ കഴിയും? മനുഷ്യൻ അവന്‍റെ വരവിനായി കാത്തിരിക്കുന്നുവെന്നത് വാസ്തവമാണെങ്കിലും, നീതിരഹിതരുടെ മാംസം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുന്നവർ, നീതിരഹിതരുടെ വസ്ത്രം ധരിക്കുന്നവർ, അവനിൽ വിശ്വസിക്കുന്നെങ്കിലും അവനെ അറിയാതിരിക്കുന്നവർ, നിരന്തരമായി അവനെ കൊള്ളയടിക്കുന്നവർ—ഇത്യാദി മനുഷ്യരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ അവന് എങ്ങനെ സാധിക്കും? രക്ഷകനായ യേശു സ്നേഹസമ്പന്നനാണെന്നും അവന്‍റെ കാരുണ്യം വഴിഞ്ഞൊഴുകുന്നുവെന്നും, അവൻ വീണ്ടെടുപ്പിനാൽ പരിപൂരിതമായ പാപപരിഹാരയാഗമാണെന്നും മാത്രമേ മനുഷ്യൻ അറിയുന്നുള്ളൂ. എന്നാൽ, അവൻ സാക്ഷാൽ ദൈവം തന്നെയാണെന്നും അവനിൽ നീതി, മഹിമ, ക്രോധം, ന്യായവിധി എന്നിവ നിറഞ്ഞിരിക്കുന്നുവെന്നും അവൻ അധികാരത്തിനും പ്രതാപത്തിനും അധിപതിയാണെന്നും മനുഷ്യൻ അറിയുന്നില്ല. അതിനാൽ, വിമോചകന്‍റെ പുനരാഗമനത്തെ മനുഷ്യർ ആകാംക്ഷാപൂർവം ഉറ്റുനോക്കുന്നുവെങ്കിലും, അവരുടെ പ്രാർത്ഥനകൾ സ്വർഗത്തെ സ്വാധീനിക്കുന്നുവെങ്കിലും, രക്ഷകനായ യേശു അവനെ അറിയാതെ അവനിൽ കേവലം വിശ്വസിക്കുന്നവർക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നില്ല.

‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക