ദൈനംദിന ദൈവവചനങ്ങള്‍: ദൈവത്തിന്‍റെ പ്രകൃതവും അവിടുത്തേക്കുള്ളതും അവിടുന്ന് ആയതും | ഉദ്ധരണി 259

26 11 2020

ഈ ഭൂമിയെ സൃഷ്ടിച്ച് ദൈവം മനുഷ്യനെ അവിടെയാക്കി, അവനിൽ ജീവൻ സന്നിവേശിപ്പിച്ചു. തുടർന്ന് അവന് മാതാപിതാക്കളും സ്വന്തക്കാരും ആയി, അങ്ങനെ അവന്‍റെ ഏകാന്തതയ്ക്ക് വിരാമമായി. ഈ ഭൗതിക ലോകത്തിലേക്ക് ആദ്യമായി അവന്‍റെ കണ്ണു പതിഞ്ഞ നാള്‍ മുതല്‍ ദൈവവിധി അനുസരിച്ചു ജീവിക്കാൻ അവൻ വിധിക്കപ്പെട്ടു. മുതിരുന്നതുവരെയുള്ള വളർച്ചയുടെ ഓരോ പടവുകളിലും ദൈവത്തിൽനിന്നുള്ള ജീവശ്വാസമാണ് ഏതൊരു ജീവജാലത്തിനും താങ്ങാകുന്നത്. ഈ പ്രക്രിയ നടക്കുന്നുണ്ടെങ്കിലും ദൈവത്തിന്‍റെ കരുതലിലാണ് താൻ വളരുന്നതെന്ന് ആരും മനസ്സിലാക്കാറില്ല. പകരം, മാതാപിതാക്കളുടെ സ്നേഹപരിലാളനങ്ങളും സ്വന്തം സഹജവാസനയും മാത്രമാണ് തന്‍റെ വളർച്ചയ്ക്ക് ആധാരമെന്നാണ് അവന്‍റെ ധാരണ. തനിക്ക് യഥാർഥത്തിൽ ജീവൻ നൽകിയത് ആരെന്നോ ജീവൻ എവിടെനിന്നു വന്നെന്നോ സഹജവാസന എന്ത് അത്ഭുതമാണ് ജീവിതത്തിൽ പ്രവർത്തിക്കുന്നതെന്നോ അവന് അറിയില്ല എന്നതാണ് ഇതിനു കാരണം. അവന്‍റെ അറിവിൽ, ആഹാരമാണ് അവന്‍റെ ജീവൻ പുലർത്തുന്നത്, സ്ഥിരോത്സാഹമാണ് അവന്‍റെ അസ്തിത്വത്തിന്‍റെ ഉറവിടം, സ്വന്തം മനസ്സ് എന്തു വിശ്വസിക്കുന്നുവോ അതാണ് അവന്‍റെ അതിജീവനത്തിന് അടിസ്ഥാനം. ദൈവത്തിന്‍റെ കൃപയെയും ദയയെയും കുറിച്ച് മനുഷ്യൻ തികച്ചും അജ്ഞനാണ്. അതുകൊണ്ടുതന്നെ ദൈവം സമ്മാനിച്ച ജീവൻ അവൻ പാഴാക്കിക്കളയുന്നു.... രാവും പകലുമെന്നില്ലാതെ ദൈവം പോറ്റിപ്പുലർത്തുന്ന മനുഷ്യവർഗത്തിൽ ഒരാൾ പോലും അവിടുത്തെ ആരാധിക്കാൻ കൂട്ടാക്കുന്നില്ല. എങ്കിലും മനുഷ്യനിൽനിന്ന് ഒന്നും പ്രതീക്ഷിക്കാതെതന്നെ ദൈവം തന്‍റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ അവനുവേണ്ടി പ്രവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരു നാൾ മനുഷ്യൻ തന്‍റെ സ്വപ്നലോകം വിട്ട് ഉണരുമെന്നും പെട്ടെന്നൊരു സുപ്രഭാതത്തിൽ അവൻ ജീവന്‍റെ മാഹാത്മ്യവും ജീവിതത്തിന്‍റെ അർഥവും തിരിച്ചറിയുമെന്നുമുള്ള പ്രത്യാശയിലാണ് അവിടുന്ന് അങ്ങനെ ചെയ്യുന്നത്. തനിക്ക് ഇക്കണ്ടതെല്ലാം നൽകുന്നതിനായി ദൈവത്തിന് എത്രമാത്രം വിലയൊടുക്കേണ്ടി വന്നുവെന്നും മനുഷ്യൻ തന്നിലേക്കു മടങ്ങിവരുന്ന നിമിഷത്തിനായി അവിടുന്ന് എത്രയോ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അവൻ മനസ്സിലാക്കുമെന്ന് ദൈവം ആശിക്കുന്നു. മനുഷ്യ ജീവന്‍റെ ഉൽപ്പത്തിയെയും തുടർന്നുള്ള നിലനിൽപ്പിനെയും നിയന്ത്രിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ആരും ഇതുവരെ തുനിഞ്ഞിട്ടില്ല. ഇതെല്ലാം അറിയാവുന്നത് കേവലം ദൈവത്തിനു മാത്രമാണ്. തന്‍റെ പക്കൽനിന്ന് സകലതും സ്വീകരിച്ചിട്ട് നന്ദികാണിക്കാത്ത മനുഷ്യവർഗം ഏൽപ്പിക്കുന്ന മുറിവുകളും പ്രഹരങ്ങളും നിശ്ശബ്‌ദമായി സഹിക്കുകയാണ് അവിടുന്ന്. ജീവിതത്തിൽ മനുഷ്യന് എല്ലാം നിസ്സാരമാണ്. അതുകൊണ്ടുതന്നെ, ദൈവത്തെ മനുഷ്യൻ ഒറ്റിക്കൊടുത്തതും അവിടുത്തെ അറിയില്ലെന്നു പറഞ്ഞതും അന്യായമായി ശിക്ഷിച്ചതുമെല്ലാം “സംഭവിക്കേണ്ടതു സംഭവിച്ചു” എന്ന മട്ടിലാണ് അവൻ കാണുന്നത്. ഇപ്പോൾ ചോദ്യമിതാണ്: വാസ്തവത്തിൽ, ദൈവത്തിന്‍റെ ഉദ്ദേശ്യം ഇത്രയേറെ പ്രാധാന്യമുള്ളതാണോ? അതോ, ദൈവത്തിന്‍റെ കരവേലയായ മനുഷ്യനെന്ന ജീവരൂപത്തിനാണോ ഏറെ പ്രാധാന്യം? ദൈവത്തിന്‍റെ ഉദ്ദേശ്യത്തിനാണ് കൂടുതൽ പ്രാധാന്യമെന്നതിൽ സംശയം വേണ്ടാ. പക്ഷേ, ദൈവത്തിന്‍റെ കരവേലയായ മനുഷ്യനെന്ന ജീവരൂപം അവിടുത്തെ ഉദ്ദേശ്യത്തിന്‍റെ പേരിലാണ് നിലനിൽക്കുന്നത്. അതുകൊണ്ട്, ഈ മനുഷ്യവംശത്തോടുള്ള രോഷത്തിന്‍റെ പേരിൽ സ്വന്തം ഉദ്ദേശ്യം ഉപേക്ഷിക്കാൻ ദൈവത്തിനു കഴിയില്ല. തന്‍റെ ഉദ്ദേശ്യത്തിന്‍റെ പേരിലും താൻ നിശ്വസിച്ച ജീവശ്വാസത്തിന്‍റെ പേരിലുമാണ് ദൈവം എല്ലാ ഉപദ്രവങ്ങളും സഹിക്കുന്നത്. അത് മനുഷ്യ ശരീരത്തിനായല്ല, മനുഷ്യ ജീവനുവേണ്ടിയാണ്. മനുഷ്യ ശരീരത്തിന്‍റെ വീണ്ടെടുപ്പിനായല്ല, തന്‍റെ നിശ്വാസത്തിൽനിന്ന് ഉളവായ ജീവൻ വീണ്ടെടുക്കുന്നതിനാണ് അവിടുന്ന് അങ്ങനെ ചെയ്യുന്നത്. അതാണ് ദൈവോദ്ദേശ്യം.

‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക